ഭ്രാന്തായിരുന്നു
നിനക്കല്ല ,
നിന്റെ കണ്ണുകൾക്ക് .
വിഭ്രാന്തിയുടെ സ്വരമായിരുന്നു
നിന്റെ വരികൾക്ക് .
തൊടുക്കുവാനുറച്ചു
പാതിയിലുപേക്ഷിച്ച ശരങ്ങൾ
നിന്റെയടുക്കൽ ആവോളമുണ്ടായിരുന്നു .
പിഴച്ച ലക്ഷ്യസ്ഥാനമായി
നിന്റെ വിഭ്രാന്തി
എന്നിലെത്തിയിരുന്നു .
കൂർത്ത മുനമ്പിൽ
ഒരു സൂര്യകാന്തിപ്പൂവ് കൊരുത്തുകൊണ്ട് .
ഇനിയുമുണ്ടാവട്ടെ
വിഭ്രാന്തിയുടെ സ്മരണകൾ ,
മുറിചെവിയന്റെ സൂര്യകാന്തിപ്പൂക്കൾ ,
ഇടം ചെവിയുടെ രഹസ്യങ്ങൾ .
No comments:
Post a Comment