അടുക്കളയിൽ നിന്നിറങ്ങി
അവളൊരു പൂന്തോട്ടം തീർത്തു.
വല്യമ്മച്ചി പറഞ്ഞ
ഏദൻ തോട്ടം മാതിരിയൊന്ന്.
പിന്നീട് മുറ്റത്തൊന്ന്,
പടിപ്പുരയിലൊന്ന്,
ഉമ്മറത്തൊന്ന്,
അടുക്കളവാതിൽക്കലൊന്ന്.
അവൾക്കൊരു മുറിയില്ലാത്തതിനാൽ
അവിടെ മാത്രം
ഒന്നുണ്ടായില്ല.
ഉണ്ടായിടത്തൊക്കെയും നടുവിൽ
അവളൊരു മരം നട്ടു.
ഓരോരോ തവണയായി
അവൾക്കു തൂങ്ങി മരിക്കുവാൻ
No comments:
Post a Comment